ചാഞ്ചാടിനിന്നതാണിന്നു
ചാഞ്ഞുചാഞ്ഞൊടിഞ്ഞുപോയ
ചില്ലകള്‍
തടിയില്‍നിന്നു വേറിട്ടവ
ഇടിഞ്ഞു താണവ
ചീഞ്ഞളിഞ്ഞവ
മണ്ണടിഞ്ഞവ
പൊടിഞ്ഞവ
എല്ലാരുമിന്നു മറന്നു
കിളികളും കാറ്റും
നിഴല്‍തൊട്ട മണ്ണും
എന്തിനേറെ -
മരവും
പട്ടുനാരു പോല്‍-
ത്തെളിയുമോ
പട്ടുപോയ
പഴയ കാലങ്ങള്‍
പഴയ ഇലകള്‍
ചഞ്ചാടിനിന്ന
ചില്ലകള്‍.
2011, മാർച്ച് 4, വെള്ളിയാഴ്‌ച
2011, മാർച്ച് 1, ചൊവ്വാഴ്ച
ആള്‍ക്കണ്ണാടി
കണ്ണുതുടയ്ക്കൂ നിഴലേ
പക്ഷേ
എത്ര മാറിപ്പോയ് നീ
കടന്നു പോയ് നിന്‍ സ്നേഹങ്ങള്‍
ഉടഞ്ഞ ജലശംഖങ്ങള്‍
ഉടല്‍ കൊണ്ട മൗനങ്ങള്‍
തെളിയുന്നൂ
ജരയെന്ന
നിശാചരിയുടെ മുഖം
കണ്ണീര്‍ തുടയ്ക്കൂ നിഴലേ
പഴിക്കുന്നത് മറ്റാരെ
നിനക്കുമുണ്ടായിരുന്നല്ലോ
ഒരൂഴം
മറ്റാരും കാണാഞ്ഞ ആഴം!!!
പക്ഷേ
എത്ര മാറിപ്പോയ് നീ
കടന്നു പോയ് നിന്‍ സ്നേഹങ്ങള്‍
ഉടഞ്ഞ ജലശംഖങ്ങള്‍
ഉടല്‍ കൊണ്ട മൗനങ്ങള്‍
തെളിയുന്നൂ
ജരയെന്ന
നിശാചരിയുടെ മുഖം
കണ്ണീര്‍ തുടയ്ക്കൂ നിഴലേ
പഴിക്കുന്നത് മറ്റാരെ
നിനക്കുമുണ്ടായിരുന്നല്ലോ
ഒരൂഴം
മറ്റാരും കാണാഞ്ഞ ആഴം!!!
2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച
കൈയൊപ്പ്
സ്നേഹത്തിന്റെയാ
താളിങ്ങു തരൂ
ഉമ്മകൊണ്ടു ഞാനൊപ്പുവെക്കട്ടെ
എല്ലാം കണക്കു പറഞ്ഞു
പങ്കു വെക്കണം
ഉടുപ്പുകളും
അടിവസ്ത്റങ്ങളും
പുസ്തകങ്ങളും
സ്നേഹത്തച്ചൊല്ലി
ധൂര്ത്തടിച്ച ഓരോ മാത്റകളും
ഓരോ വീര്പ്പും
ഓരോ വേറ്പ്പും
ഉറുമ്പുകള് വരിനിന്നുതീര്ത്ത
ഉടമ്പടിക്കടലാസ്സ്
ഇന്നു വിജനം
ശൂന്യം
സ്നേഹശൂന്യതയുടെയാ
താളിങ്ങു തരൂ
ഞാനൊപ്പുവെക്കട്ടെ
കടല് പോലെ
നിറഞ്ഞു
പരക്കുന്ന
നിര്വ്വികാരതകൊണ്ട്
ചുണ്ടുകള് ഞാന്
ചേറ്ത്തടക്കട്ടെ.
താളിങ്ങു തരൂ
ഉമ്മകൊണ്ടു ഞാനൊപ്പുവെക്കട്ടെ
എല്ലാം കണക്കു പറഞ്ഞു
പങ്കു വെക്കണം
ഉടുപ്പുകളും
അടിവസ്ത്റങ്ങളും
പുസ്തകങ്ങളും
സ്നേഹത്തച്ചൊല്ലി
ധൂര്ത്തടിച്ച ഓരോ മാത്റകളും
ഓരോ വീര്പ്പും
ഓരോ വേറ്പ്പും
ഉറുമ്പുകള് വരിനിന്നുതീര്ത്ത
ഉടമ്പടിക്കടലാസ്സ്
ഇന്നു വിജനം
ശൂന്യം
സ്നേഹശൂന്യതയുടെയാ
താളിങ്ങു തരൂ
ഞാനൊപ്പുവെക്കട്ടെ
കടല് പോലെ
നിറഞ്ഞു
പരക്കുന്ന
നിര്വ്വികാരതകൊണ്ട്
ചുണ്ടുകള് ഞാന്
ചേറ്ത്തടക്കട്ടെ.
2011, ജനുവരി 3, തിങ്കളാഴ്‌ച
കരയുന്ന വീടുകള്
മക്കളെല്ലാം ഇറങ്ങിക്കഴിയുമ്പോള്
പൊടിയടങ്ങിക്കഴിയുമ്പോള്
എറാലിയില്-
നനവുകാണാം
ജനലുകളുടെ
ഞെരക്കം കേള്ക്കാം
കുട്ടികളുടെ ചിരിയൊഴിയുമ്പോള്
കുമ്മായം അടര്ന്നു വീഴുന്നു
ചുവരുകള് മുഷിഞ്ഞുപോകുന്നു
ഭയപ്പെടുത്തുന്ന
നിഴലുകള് മാത്റം
ചുഴലുന്നു
ആളൊഴിഞ്ഞ വീടുകള്-
തേങ്ങുന്നുണ്ട്
നമുക്കു കേള്ക്കാവുന്നത്റയും
ഉറക്കെത്തന്നെ.
പൊടിയടങ്ങിക്കഴിയുമ്പോള്
എറാലിയില്-
നനവുകാണാം
ജനലുകളുടെ
ഞെരക്കം കേള്ക്കാം
കുട്ടികളുടെ ചിരിയൊഴിയുമ്പോള്
കുമ്മായം അടര്ന്നു വീഴുന്നു
ചുവരുകള് മുഷിഞ്ഞുപോകുന്നു
ഭയപ്പെടുത്തുന്ന
നിഴലുകള് മാത്റം
ചുഴലുന്നു
ആളൊഴിഞ്ഞ വീടുകള്-
തേങ്ങുന്നുണ്ട്
നമുക്കു കേള്ക്കാവുന്നത്റയും
ഉറക്കെത്തന്നെ.
2010, ഡിസംബർ 4, ശനിയാഴ്‌ച
ചഷകം
പല ചുണ്ടുകള് മുത്തിയ ചഷകമേ
തീര്‌ന്നുവോ നിന്റെ മോഹം, ദാഹം?
തിളങ്ങുമുടലിനുള്ളിലുണ്ടോ
ചില്ലുമുറിവുകള്
നിന്നെപ്പിളറ്ന്ന
വാക്കുകള്?
മിണ്ട്-
അല്ലെങ്കില്
കല്ലെറിഞ്ഞ്
തകറ്ക്കും
ഞാനും!!!
തീര്‌ന്നുവോ നിന്റെ മോഹം, ദാഹം?
തിളങ്ങുമുടലിനുള്ളിലുണ്ടോ
ചില്ലുമുറിവുകള്
നിന്നെപ്പിളറ്ന്ന
വാക്കുകള്?
മിണ്ട്-
അല്ലെങ്കില്
കല്ലെറിഞ്ഞ്
തകറ്ക്കും
ഞാനും!!!
ഓറ്ക്കുകിലെന്തുണ്ട് സ്നേഹത്തില്?
ഒരു പെണ്ണ് ചോദിച്ചു
അവളോടു തന്നെ:
ഉള്ളി
അവളോട്
പറഞ്ഞു:
എന്നെപ്പോലെത്തന്നെ
തുറന്നു തുറന്നുനോക്കുമ്പോള്
ഒന്നും കിട്ടില്ല
നിനക്ക്
പെണ്ണ്
നിറ്ത്താതെ
കരഞ്ഞു:
ഉള്ളിയെരിവുകൊണ്ടോ
അതോ സങ്കടം കൊണ്ടോ-
ആവോ!!
അവളോടു തന്നെ:
ഉള്ളി
അവളോട്
പറഞ്ഞു:
എന്നെപ്പോലെത്തന്നെ
തുറന്നു തുറന്നുനോക്കുമ്പോള്
ഒന്നും കിട്ടില്ല
നിനക്ക്
പെണ്ണ്
നിറ്ത്താതെ
കരഞ്ഞു:
ഉള്ളിയെരിവുകൊണ്ടോ
അതോ സങ്കടം കൊണ്ടോ-
ആവോ!!
വിരുന്ന്
എന്റെ ചില്ലകളില്
വന്നിരുന്നുപോയ
പറവകള് ഇന്നെവിടെയായിരിക്കും?
കൊറ്റുതേടുകയോ
ചേക്കിരിക്കുകയൊ
ചേവല് കൂടുകയോ
അതോ
കാറ്റിന്റെ അടരുകളില്
വെറുതെ ഒഴുകിനടക്കുകയോ
വിളിച്ചുകൂകാനൊത്തെങ്കില്
എല്ലാരെയും
ഞാന് അടുത്തുവരുത്തിയേനെ...
ശേഷിച്ച ഫലങ്ങളെല്ലാമെടുത്ത്
വിരുന്നൊരുക്കിയേനെ
വേഗം വേണം
വരുന്നുണ്ട്
മഴുവേന്തിയൊരാള്.
വന്നിരുന്നുപോയ
പറവകള് ഇന്നെവിടെയായിരിക്കും?
കൊറ്റുതേടുകയോ
ചേക്കിരിക്കുകയൊ
ചേവല് കൂടുകയോ
അതോ
കാറ്റിന്റെ അടരുകളില്
വെറുതെ ഒഴുകിനടക്കുകയോ
വിളിച്ചുകൂകാനൊത്തെങ്കില്
എല്ലാരെയും
ഞാന് അടുത്തുവരുത്തിയേനെ...
ശേഷിച്ച ഫലങ്ങളെല്ലാമെടുത്ത്
വിരുന്നൊരുക്കിയേനെ
വേഗം വേണം
വരുന്നുണ്ട്
മഴുവേന്തിയൊരാള്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)